Thursday, March 25, 2010

നനഞ്ഞ മണ്ണില്‍ കാല്‍ ചവിട്ടിയ സുഖം

മഴ പെയ്തൊഴിഞ്ഞ മുറ്റം... പ്ലാവിലകള്‍ അങ്ങിങ്ങ് കിടക്കുന്നു... മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ മഴയത്തു നനഞ്ഞു കുതിര്‍ന്നിരിക്കുന്നു... മണ്ണില്‍ കാല്‍ തൊട്ടപ്പോള്‍ നല്ല തണുപ്പ്... മണ്ണിന്‍റെ മണം.... വാരി തിന്നാന്‍ തോന്നി പോകുന്നു... മുറ്റത്തെ ചെമ്പരുത്തിയുടെ താഴത്തെ കൊമ്പില്‍ തന്നെ അടയ്ക്ക കുരിവിയുടെ കൂട്... ഞാന്‍ മെല്ലെ നോക്കി... അമ്മ കുരുവി മുട്ട ഇട്ടു വച്ചിട്ട് തീറ്റ തേടി പോയിരിക്കുവാണെന്ന് തോന്നുന്നു... മൈലാഞ്ചി ചെടിയുടെ താഴെ ആയി ഞാന്‍ നട്ട മുല്ലേടെ കൊമ്പില്‍ പൂവ് വന്നിരിക്കുന്നു... ഒരു പൂവേ ഉള്ളു.... മതിലിനു പുറത്തു മൊത്തം കാട് പിടിച്ചിരിക്കുന്നു... മൊത്തം പൂച്ചെടികള്‍ ആണ് ... എല്ലാത്തിലും പല തരം പൂവുകള്‍ വന്നിരിക്കുന്നു... ഓണത്തിന് പൂക്കാതിരിക്കാന്‍ ആണോ ഇവയെല്ലാം ഇപ്പോഴേ പൂത്തു നില്‍ക്കുന്നത്... പാടത്തു നിന്ന് ഞാന്‍ ചെടി ചട്ടിയില്‍ കൊണ്ട് വച്ച തുമ്പ ചെടികള്‍ക്ക് ഇന്നിനി വെള്ളം ഒഴിക്കേണ്ട കാര്യമില്ല.. പുതു മഴ നനഞ്ഞ എല്ലാം ഉന്മേഷവതികളായി ഇരിക്കുവാണ്....
വരാന്തയില്‍ നിന്ന് ചൂലെടുത്ത് തൂക്കാന്‍ തുടങ്ങിയപ്പോഴാണ് കണ്ടത്.. മുറ്റത്തൊരു ഹൈവേ... ഒരു കൂട്ടം ഉറുമ്പുകള്‍ തീറ്റ കൊണ്ട് പോകുന്നു... അതിന്റെ ഉറവിടം തിരഞ്ഞപ്പോഴാണ് കണ്ടത് ഇന്നലെ വലിച്ചെറിഞ്ഞ പ്യാരിസ് മിട്ടായി...



*******************************


ഇത്രയും എഴുതിയപ്പോള്‍ തന്നെ ഒരു മഴ നനഞ്ഞ സന്തോഷം എനിക്ക്... ഇന്ന് ഇതൊക്കെ വെറും ഫോട്ടോ ഫ്രെമിലും... എം.ടി യുടെ കഥയിലും മാത്രേ കാണാന്‍ കിട്ടു... ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരം ഉണര്‍ത്തുന്ന ഓര്മകലാനിവ... ഞാന്‍ ജീവിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന എടുകളാനിവ... അതൊരു കൊതിയാകുമ്പോള്‍ എഴുതും... അപ്പോള്‍ ജീവിച്ചു തീര്‍ത്ത സുഘമാണ്... നനഞ്ഞ മണ്ണില്‍ കാല്‍ ചവിട്ടുന്ന സുഖം....

Friday, March 19, 2010

മുണ്ടൂര്‍ വിശേഷം...

എഴുതാന്‍ ഒരു തുടക്കം കിട്ടുന്നില്ലാ...എപ്പോഴും എഴുതാന്‍ തുടങ്ങും പിന്നെ ഡിലീറ്റ് ചെയ്യും... ഇന്നും അങ്ങനെ ആകുമോ? ഇന്ന് കോളേജില്‍ പോയില്ല... കാര്യമായി കാരണം ഒന്നും ഉണ്ടാരുനില്ല പോകാതിരിക്കാന്‍... ഇന്നലെ ഇവിടെ കുമ്മാട്ടി ആയിരുന്നു... ഉത്സവം എന്നും പറയും.. പക്ഷെ ഈ നാടുകാര്‍ പറയാറ് കുമ്മാട്ടി എന്നാണ്.. മുണ്ടൂര്‍ കുമ്മാട്ടി... പണ്ടൊക്കെ കുമ്മാട്ടി ഒരു ആവേശം ആയിരുന്നു... പക്ഷെ ഇപ്പോള്‍ എന്തോ ആ ആവേശമൊക്കെ തീര്‍ന്ന പോലെ.. എന്നും കുട്ടി ആയിരുന്നാല്‍ മതിയാരുന്നു...

മുണ്ടൂര്‍ ഗ്രാമം... അതായതു എന്‍റെ ഗ്രാമം... എന്നെ ആരും തെറ്റുധരിക്കരുത് പണ്ട് ഇവടെ മുണ്ട് നെയ്യുന്നവര്‍ ആയിരുന്നുത്രേ കൂടുതല്‍ അത് കൊണ്ടാണ് ഈ ഗ്രാമത്തിനു മുണ്ടൂര്‍ എന്ന് സ്ഥലപ്പേര്‍ വന്നത്... പക്ഷെ ഈ സ്ഥലപ്പേര്‍ പലപ്പോഴും എനിക്ക് പാര ആയി വന്നിട്ടുണ്ട്... കോളേജിലെ ആദ്യ ദിവസം ഏതോ സീനിയര്‍ എന്നോട് എവിടുന്ന വരുന്നതെന്ന് ചോദിച്ചു... ഞാന്‍ പറഞ്ഞു "മുണ്ടൂര്‍"... അപ്പൊ ആ ചേട്ടന്‍ പറഞ്ഞു കൊച്ചു ആള് കൊള്ളാലോ വന്ന ദിവസം തന്നെ സീനിയര്‍ നോട് ഇങ്ങനെ ഒക്കെ തന്നെ ചോദിക്കണം ... ചമ്മല്‍ എനിക്ക് സാധാരണമായത് കൊണ്ട് ഞാന്‍ അത് കാര്യമാക്കിയില്ല... ബസ്സില്‍ പോകുമ്പോഴും എന്നെ എല്ലാരും കളിയാക്കും ടിക്കറ്റ്‌ മുണ്ടൂര്‍ എന്ന് പറയുമ്പോള്‍... എന്തിരുന്നാലും ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടമാ ... മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷാണ് എന്നെ അക്ഷരം എഴുതിപ്പിച്ചത്... ഞാന്‍ എന്തെങ്കിലും എഴുതുമെങ്കില്‍ അത് ആ കയിടെ പുന്ന്യമാനെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... സാഹിത്യ രംഗത്ത് കഴിവുണ്ടായിട്ടും അതികം ശ്രദ്ധിക്ക പെടാതെ പോയ മനുഷ്യന്‍ ആണ് കൃഷ്ണന്‍ കുട്ടി മാഷ്‌... പക്ഷെ അവസാന കാലങ്ങളില്‍ മാഷേ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് നല്ലൊരു നടന്‍ ആയിട്ടാണ്... ഇന്നും മാഷ് എനിക്ക് സമ്മാനിച്ച മാഷിന്‍റെ കഥ സമാഹാരം കഥാപുരുഷന്‍ എന്റെ കയില്‍ ഉണ്ട്... ഞാന്‍ എന്ത് പറയാനാ ഇപ്പൊ ഇതൊക്കെ പറഞ്ഞത്... മം... മുണ്ടൂര്‍ കുമ്മാട്ടി ആയിരുന്നു ഇവടെ ഇന്നലെ.. കുമ്മാട്ടി എന്ന് പറഞ്ഞാല്‍ ഉത്സവം... ഇവടെ ഒരു അമ്പലം ഉണ്ട്.. പാലക്കീഴ് അമ്പലം.. ദേവി... ക്ഷിപ്രകോപിയും, വരപ്രസാദിനിയും ആണ്... സ്ത്രീ വിമോജന പ്രസ്ഥാനത്തിന്റെ ആദ്യ കാല വക്തവായിരിക്കും.. ഇന്നൊക്കെ പെണ്‍കുട്ടികള്‍ ചൂടായാല്‍ വീട്ടില്‍ പോലും പറഞ്ഞു തുടങ്ങും മതിയാക്കാന്‍... ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് സ്ത്രീകള്‍ക്ക് ചൂടാവാന്‍ അവസരം നല്‍കണം.. എവിടെയും താഴ്ന്നു കൊടുക്കേണ്ടത് സ്ത്രീ ആണെന്ന് പൊതുവേ ഒരു ധാരണ ഉണ്ട്... അലിഖിതമായ ഒരു നിയമം ആയി അത് മാറി ഇരിക്കുന്നു... ദൈവമേ ഞാന്‍ എന്തോ എഴുതാന്‍ തുടങ്ങി എവിടെയോ അവസാനിപ്പിച്ചു... ഇതിനൊരു അവസാനം വേണ്ടേ അത് കൊണ്ട് ഞാന്‍ കുമ്മാട്ടി വിശേഷം പിന്നെ പറയാം...

Sunday, March 7, 2010

പ്രണയദിനം...

ഇന്ന് ലോക പ്രണയദിനം ... ഇതിന്റെ ആവശ്യകത എന്താണെന്നു എനിക്കിതുവരെ മനസിലായില്ല...പ്രണയിക്കുന്നവര്‍ക്ക് എന്നും പ്രണയദിനം അല്ലെ?
അല്ലെ..??
എം.ടി എഴുതിയത് വായിച്ചിട്ടുണ്ട് ഞാന്‍... ചങ്ങമ്പുഴയുടെ രമണന്‍ പ്രസിദ്ധീകരക്കപ്പെട്ട കാലം...പ്രണയകാലം ആയിരുന്നു...ഒരു തരംഗം തന്നെ ആയിരുന്നുത്രേ.. അതിന്റെ ഒരു പ്രതിയെങ്കിലും കയിലുള്ളത് ഒരു ഭാഗ്യമായി ഓരോരുത്തരും കരുതി ഇരുന്നു... അച്ചടിപ്രതി ഇല്ലാത്തവര്‍ എഴുതുപ്രതി എങ്കിലും സൂക്ഷിച്ചിരുന്നു.. .എം.ടി ആദ്യമായി പകര്‍ത്തി എഴുതുന്ന കവിത പുസ്തകവും രമണന്‍ ആയിരുന്നു... എഴുത്തും വായനയും അറിയാത്തവര്‍ പോലും അത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചു..അവര്‍ക്കെല്ലാം കവിയുടെ വാക്കുകള്‍ സ്വകാര്യ സമ്പാദ്യമായി മാറിയിരുന്നു...

"കപട ലോകത്തില്‍ ആത്മാര്‍ഥമായ ഒരു
ഹൃദയം ഉണ്ടായതാണെന്‍ പരാജയം..."

ഇന്നും നമ്മളില്‍ പലരും പലപ്പോഴായി ഈ വാക്കുകള്‍ ഉപയോഗിക്കുന്നു... ഒരു കാലഘട്ടത്തില്‍ യുവാകളുടെ ഉള്ളില്‍ പ്രണയത്തിന്റെ വിത്ത് വിതച്ചത് രമണന്‍ ആയിരുന്നു..ഇന്ന് പ്രണയത്തിന്റെ ചിഹ്നം റോസാപൂക്കള്‍ ആണെങ്കില്‍ അന്ന് തന്റെ കാമുകിയെ പാടി ഉണര്‍ത്താന്‍ ഓരോ കാമുകനും പുല്ലാംകുഴല്‍ കരുതി ഇരുന്നു ..(അന്ന് ഒരു വിഭാഗം ആളുകള്‍ പുല്ലാംകുഴല്‍ വില്പനയിലുടെ ജീവിച്ചു പോന്നിരിക്കാം..) കാമുകിമാര്‍ വേലിക്കരികിലും പുഴവക്കത്തും തങ്ങളുടെ കാമുകന്‍മാരുടെ വേണുനാദവും കാത്തിരുന്നിട്ടുണ്ടാവും ഇന്നത്തെ പോലെ വാലന്റൈന്‍ കാര്‍ഡും വില കൂടിയ ഗിഫ്ട്സും ഇല്ലാത്തതിനാല്‍... തന്റെ കാമുകന്‍ സമ്മാനിക്കുന്ന മയില്‍‌പീലി പുസ്തകതാളില്‍ സൂക്ഷിച്ചു അവനെ അവള്‍ ഓര്‍ത്തു... കാമുകിയുടെ ഒരു വളപ്പൊട്ട്‌ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാമുകനും സൂക്ഷിച്ചു പോന്നു... അന്നും പ്രണയം ഇതേ ചൂടും ചൂരോടെ ഉണ്ട്.. ചിലപ്പോള്‍ ഇന്നത്തെ ടൈം പാസ്‌ പ്രണയത്തേക്കാള്‍ ശക്തമായ പ്രണയമാവം അന്ന്... അവരും പ്രണയിച്ചിരുന്നു... എന്നാല്‍ ഒരു പ്രണയദിനം അന്ന് അപ്രസക്തമായിരുന്നു... എന്നും വാണിജ്യ ലക്ഷ്യത്തോടെ മാത്രം കാണുന്ന പുതു തലമുറയ്ക്ക് അമ്മയെ ഓര്‍ക്കാന്‍ തന്നെ വേണം ഒരു ദിവസം...

ഒരു കാമുകി പറഞ്ഞു...

ഒരു കാമുകി പറഞ്ഞു... എനിക്കൊരു പ്രണയം ഉണ്ട്.. എന്‍റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയര്‍ ഉണ്ടെങ്കില്‍ എന്‍റെ കാമുകന്‍ ഉറങ്ങിക്കൊള്ളും... ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പാടുപെടുകയാണ് ഞാന്‍... എന്തിനായിരുന്നു വഴക്ക്? ആര്‍ക്കു വേണ്ടിയാണു ഞങ്ങള്‍ പിരിഞ്ഞത്...400 ദിവസത്തോളം എന്‍റെ ശ്വാസം ആയിരുന്നു അവന്‍...ഇന്ന് എന്നെ തനിച്ചാക്കി അവന്‍ അകന്നു... പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഇനി എനിക്കാവില്ല... എന്‍റെ എല്ലാ സ്വപ്നത്തിനും ഒരേ മുഘചായ തന്നെ... അവന്‍റെ മുഘചായ... അവന്‍റെ ശബ്ദമാണ് എന്‍റെ സംഗീതം....
അവന്‍റെ നിശ്വാസം ഞാന്‍ അറിയുന്നു... വളരെ വേഗത്തില്‍ അവന്‍ ശ്വസിക്കുന്നു... എന്‍റെ ഹൃദയ താളം അതിനോടടുപ്പിക്കാന്‍ ഞാന്‍ പാടുപെടുന്നു... അങ്ങകലെ രാത്രിയുടെ ഏകാന്തതയില്‍ നക്ഷത്രങ്ങള്‍ ഇരുളിന്റെ മാറില്‍ ഒളിക്കുമ്പോള്‍... അവന്‍ തന്‍റെ നിശ്വാസത്തെ എന്‍റെ ശ്വാസതോടടുപ്പിച്ചു... ഒരുപാടു നേരം അതങ്ങനെ തുടര്‍ന്നു... എന്‍റെ കണ്ണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...ഈ രാത്രിയും ഞാന്‍ ഉറങ്ങാതെ കിടന്നു...